Tuesday, February 22, 2011

[RTI] വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കൊച്ചിയിലെ ഡോ.ടി.ബാലചന്ദ്രന് അവ നിഷേധിച്ചുകൊണ്ട് വകുപ്പ് ഉത്തരവിട്ടു

ആദായനികുതി കണക്കുകള്‍ ആര്‍ക്കും നല്‍കരുതെന്ന് ശ്രീനിജനും ഭാര്യയും

കൊച്ചി: ആദായനികുതി സംബന്ധിച്ച് തങ്ങള്‍ നല്‍കിയിട്ടുള്ള കണക്കുകളും രേഖകളും ആര്‍ക്കും നല്‍കരുതെന്ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ മകള്‍ കെ.ബി.സോണിയും ഭര്‍ത്താവ് പി.വി.ശ്രീനിജനും ആദായനികുതി വകുപ്പിനോട് അഭ്യര്‍ഥിച്ചു.

ഈ സാഹചര്യത്തില്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ട കൊച്ചിയിലെ ഡോ.ടി.ബാലചന്ദ്രന് അവ നിഷേധിച്ചുകൊണ്ട് വകുപ്പ് ഉത്തരവിട്ടു.

പൊതുതാത്പര്യം മുന്‍നിര്‍ത്തിയുള്ള നിയമപ്രകാരമാണ് തനിക്ക് അവ വേണ്ടതെന്ന് ഡോ. ബാലചന്ദ്രന്‍ വകുപ്പിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍കൂടിയായ അഡീഷണല്‍ ഡയറക്ടറോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബാലകൃഷ്ണനും കുടുംബാംഗങ്ങള്‍ക്കുമെതിരെ അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കപ്പെട്ട പശ്ചാത്തലത്തിലാണ് അവ താന്‍ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പി.വി. ശ്രീനിജനും കെ.ബി. സോണിയും അഭിഭാഷകരാണെങ്കിലും വന്‍വരുമാനം ലഭിക്കുന്ന പ്രാക്ടീസ് അവര്‍ക്കുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല. കെ.ജി. ബാലകൃഷ്ണന്‍ സുപ്രീംകോടിതി ചീഫ്ജസ്റ്റിസായശേഷം പെണ്‍മക്കളും ഭര്‍ത്താക്കന്മാരും കോടികളുടെ സ്വത്തുക്കള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ നേടിയത് സംശയങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടാണ് അവരുടെ വരുമാനത്തിന്റെ ഉറവിടവും ആദായനികുതി രേഖകളും പൊതുതാത്പര്യം മുന്‍നിര്‍ത്തി അദ്ദേഹം തേടിയത്.

വിവരാവകാശനിയമ പ്രകാരം ആദായനികുതിരേഖകള്‍ ഒരു വ്യക്തിക്കുമാത്രം ബാധകമായതിനാലാണ് ശ്രീനിജന്റെയും സോണിയുടെയും നിലപാട് തേടിയതെന്ന് വകുപ്പ് പറഞ്ഞു. എന്നാല്‍, പൊതുതാത്പര്യം മുന്‍നിര്‍ത്തി കണക്കുകള്‍ നിയമപ്രകാരം ഒരപേക്ഷകന് നല്‍കുന്നതില്‍ തടസ്സമില്ലെന്ന് നിയമത്തില്‍ത്തന്നെ വ്യവസ്ഥയുള്ളത് വകുപ്പ് ചൂണ്ടിക്കാട്ടി.

ദേശീയസുരക്ഷ, ഔദ്യോഗിക രഹസ്യനിയമം, കേസന്വേഷണ കാര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നല്‍കാന്‍ പാടില്ലെങ്കിലും ഒരു ചീഫ്ജസ്റ്റിസിനെ ചുറ്റിപ്പറ്റി ഗൗരവപ്പെട്ട അഴിമതി ഉയര്‍ന്നപ്പോള്‍ വിവരങ്ങള്‍ ആദായനികുതിവകുപ്പ് രഹസ്യമാക്കി സൂക്ഷിക്കുന്നതിനെതിരെ തുടര്‍ന്ന് പോരാടാനാണ് ഡോ. ബാലചന്ദ്രന്റെ ശ്രമം.

വിവരങ്ങള്‍ പുറത്തുവിട്ടാല്‍ അവ പി.വി. ശ്രീനിജന്റെയും കെ.ബി. സോണിയുടെയും താത്പര്യങ്ങളെ എങ്ങനെ പ്രതികൂലമായി ബാധിക്കുമെന്ന് വകുപ്പ് വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ആദായനികുതിരേഖകള്‍ പുറത്തുവിടുന്നതിനെ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണനും എതിര്‍ത്തിരുന്നതാണ്. പാര്‍ലമെന്‍േറാ നിയമസഭയോ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെടുന്ന വിവരങ്ങള്‍ വകുപ്പുകള്‍ നല്‍കുന്നത് ഇന്ത്യയിലെ ഏതു പൗരനും ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും ബന്ധപ്പെട്ട നിയമവിദഗ്ദ്ധനായ അഡ്വ. ഡി.ബി. ബിനു വ്യക്തമാക്കി.

പി.വി.ശ്രീനിജന്റെയും കെ.ബി.സോണിയുടെയും കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ആദായനികുതികണക്കുകള്‍ പുറത്തുവിടണമെന്നുള്ള ആവശ്യത്തില്‍ യാതൊരു പൊതുതാത്പര്യവും ഇല്ലെന്നാണ് ആദായനികുതിവകുപ്പിന്റെ നിലപാട്. ഇത് കൂടുതല്‍ വിവാദത്തിന് ഇടനല്‍കും.

ജസ്റ്റിസ് ബാലകൃഷ്ണന്റെ അനുജന്‍ അഡ്വ. കെ.ജി. ഭാസ്‌കരന്റെ ആദായനികുതി റിട്ടേണുകളും ഡോ. ബാലചന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. അതിന് വകുപ്പിന് അഡ്വ. ഭാസ്‌കരന്‍ മറുപടി നല്‍കിയില്ല. കേരളത്തിലും പുറത്തും ഭാസ്‌കരന് കോടികളുടെ സ്വത്തുക്കളുള്ളതായി ആരോപണമുയര്‍ന്നിട്ടുള്ളതാണ്. ഗവണ്‍മെന്റ് പ്ലീഡറായിരുന്നപ്പോള്‍ പ്രതിമാസം 30,000-ല്‍താഴെമാത്രമായിരുന്നു അദ്ദേഹത്തിന്റെ ശമ്പളം.
--

Saturday, February 19, 2011

അബു ദാബിയില്‍ നടന്ന ഹുബ്ബു റസൂല്‍ സ:അ പരിപാടി


അബു ദാബിയില്‍ നടന്ന ഹുബ്ബു റസൂല്‍ സ:അ പരിപാടിയില്‍ ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു

ഒമാനില്‍ നടന്ന അന്താരഷ്ട്ര മീലാദ് സമ്മേളനം


Wednesday, February 16, 2011

നബിദിനത്തില്‍ പായസം വിതരണം

നബിദിനത്തില്‍ ആലപ്പുഴ ജില്ലയിലെ നീര്‍ കുന്നം പ്രദേശത്ത് നാഷണല്‍ ഹൈവേ യില്‍ സുന്നി പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തപ്പോള്‍ അതില്‍ പങ്കു ചേരാനായി കേരള റവന്യു മന്ത്രി ശ്രീ കെ പി രാജേന്ദ്രന്‍ വാഹനം നിര്‍ത്തിയപ്പോള്‍ ...

Monday, February 14, 2011

നബിദിന സമ്മേളനം സമാപിച്ചു


ഷാര്‍ജ:ICF,RSC സംയുക്ത നബിദിന സമ്മേളനം വിശ്വാസികളായ
ആയിരങ്ങള്‍ക് നവ്യാനുഭവമായി. വെള്ളി ഉച്ചക്ക് 3.00 മണിക്ക് നടന്ന ഉത്ഘാടന സമ്മേളനം ICF ഷാര്‍ജ കമിറ്റി സെക്രടറി PKC മുഹമ്മദ്‌ സഖാഫിയുടെ ആദ്യക്ഷധയില്‍ RSC നാഷണല്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ഹക്കിം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ നടന്നു. വൈകീട്ട് 4.30 ന് "വിസ്മയ വ്യക്തിതം നിസ്തുല നിധര്‍ശനം" എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. വിവധ രാഷ്ട്രീയ സാമുഹിക സാമുദായിക
നേതാകള്‍പങ്കെടുത്തു. പരിപാടി KMCC ഷാര്‍ജ സെക്രടറി സഅദ് പുറക്കാട് ഉത്ഘാടനം ചെയ്തു.ബഷീര്‍ ഫൈസി വെണ്ണകോട് വിഷയാവതരണം നടത്തി. തുടര്‍ന്ന് വൈകീട്ട് നടന്ന സമാപന സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സുബേര്‍ സഅദിയുടെ ആദ്യക്ഷധയില്‍ ICF നാഷണല്‍ കമ്മിറ്റിസെക്രടറി CMA കബീര്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.തൊഴിയൂര്‍ കുഞ്ഞിമുഹമ്മദ് സഖാഫി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തി.തുടര്‍ന്ന് നടന്ന ബുര്‍ദ മജ്ലിസിന്നു സാദിഖലി അല്‍ഫലിളി സിങ്ങപൂര്‍,മുഇനുധീന്‍ ബാംഗ്ലൂര്‍ നേത്രത്വം നല്‍കി.ആയിരങ്ങള്‍ക്അന്നദാനവും ഉണ്ടായിരുന്നു




Thursday, February 10, 2011

മൂഹമ്മദ് നബി(സ): കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹം- കാന്തപുരം




എറണാകുളം: അന്ത്യപ്രവാചകര്‍ മൂഹമ്മദ് നബി (സ) സര്‍വ്വതിനും കാരൂണ്യത്തിന്റെ നിലക്കാത്ത പ്രവാഹമാണെന്ന് ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഹുബ്ബുറസൂല്‍ പ്രഭാഷണത്തില്‍ പ്രസതാവിച്ചു. ലോകത്ത് ഇന്നു കാണുന്ന ഭീകര അന്തരീക്ഷത്തിനു കാരണം ധാര്‍മിക- സാമ്പത്തിക ശുദ്ധിയില്ലായ്മയാണെന്ന് കാന്തപുരം പറഞ്ഞു. പലിശ രഹിത സാമ്പത്തിക ജീവിതക്രമം നിലവില്‍ വരണമെന്നും ഖമറുല്‍ ഉലമ പറഞ്ഞു.

തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏററവും വലിയ മസ്ജിദ്


കോഴിക്കോട്: ലോകത്ത് അപൂര്‍വമായ പ്രവാചക തിരുകേശം സൂക്ഷിക്കാനും കാല്‍ലക്ഷത്തോളം പേര്‍ക്ക് പ്രാര്‍ഥിക്കാനുമായി ഇന്ത്യയിലെ ഏറ്റവും വലിയ മുസ്‌ലിം ദേവാലയം കോഴിക്കോട് ജില്ലയില്‍ നിര്‍മിക്കുന്നു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കുന്ന കാരന്തൂര്‍ മര്‍ക്കസ്സിന്റെ കീഴിലാണ് 40 കോടി രൂപ ചെലവില്‍ രാജ്യത്തെ ഏറ്റവും വലിയ മസ്ജിദായി ശഅ്‌റെ മുബാറക് ഗ്രാന്റ് മസ്ജിദ് നിര്‍മിക്കുന്നത്.

കോഴിക്കോട് നഗരപരിധിക്ക്പുറത്ത് 12 ഏക്കര്‍ സ്ഥലത്താണ് മസ്ജിദിന്റെ നിര്‍മാണം. 4 ഏക്കറില്‍ മുഴുവന്‍ പള്ളിയും 8 ഏക്കര്‍ ഉദ്യാനത്തിനുമായിരിക്കും. കൂടുതല്‍ ഹരിതാഭമായ തരത്തില്‍ ഇന്തോസാരസാനിക് ശൈലിയിലായിരിക്കും മസ്ദിന്റെ നിര്‍മാണം. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന ഗ്രാന്റ് മോസ്‌കിന്റെ വാസ്തുശില്പി തൃശ്ശൂരിലെ ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ആര്‍ക്കിടെക്റ്റ് റിയാസ് മുഹമ്മദാണ്. 2 വര്‍ഷം കൊണ്ട് ഗ്രാന്റ് മോസ്‌കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം.

വിശാലമായ അകത്തളമുള്ള മുഗള്‍ശൈലിയില്‍ നിര്‍മിക്കുന്ന മസ്ജിദില്‍ 1200 പേര്‍ക്ക് താമസിക്കാന്‍ സൗകര്യം ഉണ്ടാകും. സെമിനാര്‍ ഹാള്‍, ലൈബ്രറി എന്നിവ ഉള്‍ക്കൊള്ളുന്ന ഒരു സാംസ്‌കാരിക സമുച്ചയം കൂടിയായിരിക്കും ഗ്രാന്റ് മോസ്‌ക്.

കശ്മീരിലെ ഹസ്രത്ത്ബാല്‍ പള്ളി കഴിഞ്ഞാല്‍ പ്രവാചക തിരുകേശം സൂക്ഷിക്കുന്ന ഇന്ത്യയിലെ മസ്ജിദ് എന്ന സ്ഥാനം ഗ്രാന്റ് മോസ്‌കിന് ലഭിക്കും. തുര്‍ക്കിയിലെ ടോപ്കാപി മ്യൂസിയമാണ് പ്രവാചക തിരുകേശം സൂക്ഷിക്കുന്ന മറ്റൊരു സ്ഥലം. ഗ്രാന്റ് മോസ്‌കിന്റെ മധ്യഭാഗത്തുള്ള ഉയരംകൂടിയ താഴികക്കുടത്തിന് താഴെയായിരിക്കും പ്രവാചക തിരുകേശം സൂക്ഷിക്കുക.

കാരന്തൂര്‍ മര്‍ക്കസ്സില്‍ നടന്ന ചടങ്ങില്‍ അബുദാബിയിലെ ഡോ. അഹമ്മദ് ഖസ്‌റജ് പ്രവാചക കേശം കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് കൈമാറിയിരുന്നു

Tuesday, February 8, 2011

നബിദിന ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു.


പാലാഴി: നബിദിനത്തോടനുബന്ധിച്ച് പാലാഴി ഹിദായ പ്രസദ്ധീകരിച്ച നബിദിന ബുള്ളറ്റിന്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മര്‍ക്കസ് മാനേജര്‍ സി മുഹമ്മദ് ഫൈസിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഹിദായ പ്രസിഡന്‍് അലി ഹസന്‍ ഫൈസി സംബന്ധിച്ചു.

Wednesday, February 2, 2011

യാ നബീ സലാം അലൈക്കും........... യാ റസൂല് സലാം അലൈക്കും.........


പരകോടി വിശ്വാഷ്യകളുടെ ഹൃദയാന്താരങ്ങളില് പ്രവാചകാനുരാഗത്തിന്റെ ഒരായിരം ഇതളുകള് വിരിയിച്ച
പുണ്യ റബീഇന്റെ പൊന് ചന്ദ്രിക മാനത്ത് ഉദയം കൊള്ളുകയായി.
പ്രവാചകാനുരാഗികളുടെ ഹൃത്തടത്തില് നിന്നും പ്രവാചക പ്രകീര്ത്തനങ്ങള് ഉയര്ന്നു വരുന്ന നിമിഷങ്ങള്.
മണ്ണിലും വിണ്ണിലും മദ്ഹുറസൂലിന്റെ അലയൊലികള് മാത്രം.നൂറ്റാണ്ടുകള്ക്കപ്പുറം വിശുദ്ധ മക്കാ മരുഭൂമിയില്
ഉദയം കൊണ്ട, മുത്ത് മുഹമ്മദ് മുസ്തഫാ (സ ) തങ്ങളുടെ തിരുപ്പിറവി ആഘോഷിക്കാന് മുസ്ലിം ലോകം വെമ്പല് കൊള്ളുകയായി.
പ്രപഞ്ചാനുഗ്രഹിയായി നിയോഗിക്കപ്പെട്ട ഹബീബ്(സ) തങ്ങളുടെ ആഗമനത്തില് സന്തോഷം പ്രകടിപ്പിക്കല്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തി ബാധ്യതയാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.സ്വന്തം
മാതാ-പിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാളും ,എന്തിനേറെ സ്വന്തത്തെക്കാളും പ്രവാചകനെ
സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂര്ണ്ണ വിശ്വാസിയാവുകയില്ല; എന്നാ പ്രവാച്ചകാധ്യാപനം ഈയവസരത്തില് വളരെ
പ്രാധാന്യമര്ഹിക്കുന്നു.
മനുഷ്യന് അല്പ്പം പോലും വിലകല്പ്പിക്കാത്ത,ചരിത്രകാരന്മാര് ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച 6 -ആം
നൂറ്റാണ്ടില് അറേബ്യന് സമൂഹത്തിലേക്കാണ് പ്രവാചകന് പിറന്നു വീണത്.എന്നാല് തന്റെ മാതൃകാ ജീവിതത്തിലൂടെ
ലോകത്തില് എക്കാലത്തും മാതൃകയാക്കാവുന്ന ഒരുത്തമ സമൂഹമായി മാറ്റിയെടുക്കാന് പ്രവാചകന്(സ)ക്ക് സാധിച്ചു.
അവിടുത്തെ അപദാനങ്ങള് വിശ്വാസികള് പാടിയും പറഞ്ഞും, സന്തോഷവും സ്നേഹവും നിലനിര്ത്തുമ്പോള്
നമുക്കും അതിന്നു സാധ്യമാകണം,ഈയൊരു സംരംഭം അതിന്നു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.

യാ നബീ സലാം അലൈക്കും........... യാ റസൂല് സലാം അലൈക്കും.........

പരകോടി വിശ്വാഷ്യകളുടെ ഹൃദയാന്താരങ്ങളില് പ്രവാചകാനുരാഗത്തിന്റെ ഒരായിരം ഇതളുകള് വിരിയിച്ച
പുണ്യ റബീഇന്റെ പൊന് ചന്ദ്രിക മാനത്ത് ഉദയം കൊള്ളുകയായി.
പ്രവാചകാനുരാഗികളുടെ ഹൃത്തടത്തില് നിന്നും പ്രവാചക പ്രകീര്ത്തനങ്ങള് ഉയര്ന്നു വരുന്ന നിമിഷങ്ങള്.
മണ്ണിലും വിണ്ണിലും മദ്ഹുറസൂലിന്റെ അലയൊലികള് മാത്രം.നൂറ്റാണ്ടുകള്ക്കപ്പുറം വിശുദ്ധ മക്കാ മരുഭൂമിയില്
ഉദയം കൊണ്ട, മുത്ത് മുഹമ്മദ് മുസ്തഫാ (സ ) തങ്ങളുടെ തിരുപ്പിറവി ആഘോഷിക്കാന് മുസ്ലിം ലോകം വെമ്പല് കൊള്ളുകയായി.
പ്രപഞ്ചാനുഗ്രഹിയായി നിയോഗിക്കപ്പെട്ട ഹബീബ്(സ) തങ്ങളുടെ ആഗമനത്തില് സന്തോഷം പ്രകടിപ്പിക്കല്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തി ബാധ്യതയാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.സ്വന്തം
മാതാ-പിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാളും ,എന്തിനേറെ സ്വന്തത്തെക്കാളും പ്രവാചകനെ
സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂര്ണ്ണ വിശ്വാസിയാവുകയില്ല; എന്നാ പ്രവാച്ചകാധ്യാപനം ഈയവസരത്തില് വളരെ
പ്രാധാന്യമര്ഹിക്കുന്നു.
മനുഷ്യന് അല്പ്പം പോലും വിലകല്പ്പിക്കാത്ത,ചരിത്രകാരന്മാര് ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച 6 -ആം
നൂറ്റാണ്ടില് അറേബ്യന് സമൂഹത്തിലേക്കാണ് പ്രവാചകന് പിറന്നു വീണത്.എന്നാല് തന്റെ മാതൃകാ ജീവിതത്തിലൂടെ
ലോകത്തില് എക്കാലത്തും മാതൃകയാക്കാവുന്ന ഒരുത്തമ സമൂഹമായി മാറ്റിയെടുക്കാന് പ്രവാചകന്(സ)ക്ക് സാധിച്ചു.
അവിടുത്തെ അപദാനങ്ങള് വിശ്വാസികള് പാടിയും പറഞ്ഞും, സന്തോഷവും സ്നേഹവും നിലനിര്ത്തുമ്പോള്
നമുക്കും അതിന്നു സാധ്യമാകണം,ഈയൊരു സംരംഭം അതിന്നു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.