Tuesday, February 8, 2011

നബിദിന ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു.


പാലാഴി: നബിദിനത്തോടനുബന്ധിച്ച് പാലാഴി ഹിദായ പ്രസദ്ധീകരിച്ച നബിദിന ബുള്ളറ്റിന്‍ ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍ മര്‍ക്കസ് മാനേജര്‍ സി മുഹമ്മദ് ഫൈസിക്ക് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഹിദായ പ്രസിഡന്‍് അലി ഹസന്‍ ഫൈസി സംബന്ധിച്ചു.

Wednesday, February 2, 2011

യാ നബീ സലാം അലൈക്കും........... യാ റസൂല് സലാം അലൈക്കും.........


പരകോടി വിശ്വാഷ്യകളുടെ ഹൃദയാന്താരങ്ങളില് പ്രവാചകാനുരാഗത്തിന്റെ ഒരായിരം ഇതളുകള് വിരിയിച്ച
പുണ്യ റബീഇന്റെ പൊന് ചന്ദ്രിക മാനത്ത് ഉദയം കൊള്ളുകയായി.
പ്രവാചകാനുരാഗികളുടെ ഹൃത്തടത്തില് നിന്നും പ്രവാചക പ്രകീര്ത്തനങ്ങള് ഉയര്ന്നു വരുന്ന നിമിഷങ്ങള്.
മണ്ണിലും വിണ്ണിലും മദ്ഹുറസൂലിന്റെ അലയൊലികള് മാത്രം.നൂറ്റാണ്ടുകള്ക്കപ്പുറം വിശുദ്ധ മക്കാ മരുഭൂമിയില്
ഉദയം കൊണ്ട, മുത്ത് മുഹമ്മദ് മുസ്തഫാ (സ ) തങ്ങളുടെ തിരുപ്പിറവി ആഘോഷിക്കാന് മുസ്ലിം ലോകം വെമ്പല് കൊള്ളുകയായി.
പ്രപഞ്ചാനുഗ്രഹിയായി നിയോഗിക്കപ്പെട്ട ഹബീബ്(സ) തങ്ങളുടെ ആഗമനത്തില് സന്തോഷം പ്രകടിപ്പിക്കല്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തി ബാധ്യതയാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.സ്വന്തം
മാതാ-പിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാളും ,എന്തിനേറെ സ്വന്തത്തെക്കാളും പ്രവാചകനെ
സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂര്ണ്ണ വിശ്വാസിയാവുകയില്ല; എന്നാ പ്രവാച്ചകാധ്യാപനം ഈയവസരത്തില് വളരെ
പ്രാധാന്യമര്ഹിക്കുന്നു.
മനുഷ്യന് അല്പ്പം പോലും വിലകല്പ്പിക്കാത്ത,ചരിത്രകാരന്മാര് ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച 6 -ആം
നൂറ്റാണ്ടില് അറേബ്യന് സമൂഹത്തിലേക്കാണ് പ്രവാചകന് പിറന്നു വീണത്.എന്നാല് തന്റെ മാതൃകാ ജീവിതത്തിലൂടെ
ലോകത്തില് എക്കാലത്തും മാതൃകയാക്കാവുന്ന ഒരുത്തമ സമൂഹമായി മാറ്റിയെടുക്കാന് പ്രവാചകന്(സ)ക്ക് സാധിച്ചു.
അവിടുത്തെ അപദാനങ്ങള് വിശ്വാസികള് പാടിയും പറഞ്ഞും, സന്തോഷവും സ്നേഹവും നിലനിര്ത്തുമ്പോള്
നമുക്കും അതിന്നു സാധ്യമാകണം,ഈയൊരു സംരംഭം അതിന്നു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.

യാ നബീ സലാം അലൈക്കും........... യാ റസൂല് സലാം അലൈക്കും.........

പരകോടി വിശ്വാഷ്യകളുടെ ഹൃദയാന്താരങ്ങളില് പ്രവാചകാനുരാഗത്തിന്റെ ഒരായിരം ഇതളുകള് വിരിയിച്ച
പുണ്യ റബീഇന്റെ പൊന് ചന്ദ്രിക മാനത്ത് ഉദയം കൊള്ളുകയായി.
പ്രവാചകാനുരാഗികളുടെ ഹൃത്തടത്തില് നിന്നും പ്രവാചക പ്രകീര്ത്തനങ്ങള് ഉയര്ന്നു വരുന്ന നിമിഷങ്ങള്.
മണ്ണിലും വിണ്ണിലും മദ്ഹുറസൂലിന്റെ അലയൊലികള് മാത്രം.നൂറ്റാണ്ടുകള്ക്കപ്പുറം വിശുദ്ധ മക്കാ മരുഭൂമിയില്
ഉദയം കൊണ്ട, മുത്ത് മുഹമ്മദ് മുസ്തഫാ (സ ) തങ്ങളുടെ തിരുപ്പിറവി ആഘോഷിക്കാന് മുസ്ലിം ലോകം വെമ്പല് കൊള്ളുകയായി.
പ്രപഞ്ചാനുഗ്രഹിയായി നിയോഗിക്കപ്പെട്ട ഹബീബ്(സ) തങ്ങളുടെ ആഗമനത്തില് സന്തോഷം പ്രകടിപ്പിക്കല്
വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവന്റെ വ്യക്തി ബാധ്യതയാണെന്ന് പരിശുദ്ധ ഇസ്ലാം പഠിപ്പിക്കുന്നു.സ്വന്തം
മാതാ-പിതാക്കളെക്കാളും സന്താനങ്ങളെക്കാളും മറ്റു ജനങ്ങളെക്കാളും ,എന്തിനേറെ സ്വന്തത്തെക്കാളും പ്രവാചകനെ
സ്നേഹിക്കുന്നത് വരെ ഒരാളും പരിപൂര്ണ്ണ വിശ്വാസിയാവുകയില്ല; എന്നാ പ്രവാച്ചകാധ്യാപനം ഈയവസരത്തില് വളരെ
പ്രാധാന്യമര്ഹിക്കുന്നു.
മനുഷ്യന് അല്പ്പം പോലും വിലകല്പ്പിക്കാത്ത,ചരിത്രകാരന്മാര് ഇരുണ്ട യുഗം എന്ന് വിശേഷിപ്പിച്ച 6 -ആം
നൂറ്റാണ്ടില് അറേബ്യന് സമൂഹത്തിലേക്കാണ് പ്രവാചകന് പിറന്നു വീണത്.എന്നാല് തന്റെ മാതൃകാ ജീവിതത്തിലൂടെ
ലോകത്തില് എക്കാലത്തും മാതൃകയാക്കാവുന്ന ഒരുത്തമ സമൂഹമായി മാറ്റിയെടുക്കാന് പ്രവാചകന്(സ)ക്ക് സാധിച്ചു.
അവിടുത്തെ അപദാനങ്ങള് വിശ്വാസികള് പാടിയും പറഞ്ഞും, സന്തോഷവും സ്നേഹവും നിലനിര്ത്തുമ്പോള്
നമുക്കും അതിന്നു സാധ്യമാകണം,ഈയൊരു സംരംഭം അതിന്നു കാരണമാകട്ടെ എന്ന് ആശംസിക്കുന്നു.

Sunday, January 30, 2011

മഴക്കെടുതി: ഐ.സി.എഫ് ,ആര്‍. എസ്. സി സംഘം മസ്ജിദ് ശുചീകരിച്ചു

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദയില്‍ ഉണ്ടായ മഴ മൂലം ദുരിത മനുഭവിച്ച പ്രദേശങ്ങളില്‍ ആശ്വാസം എത്തിക്കാന്‍ ഇസ്ലാമിക് കള്‍ച്ചറല്‍ ഫോറവും ,രിസാല സ്റ്റഡി സര്ക്കിളും സംയുക്തമായി രൂപികരിച്ച സന്നന്ദ സംഘം ബനുമാലിക്കില്‍ മഴ മൂലം വൃത്തി ഹീനമായ മസ്ജിദ് സലാഹ് ശുചീകരിച്ചു പ്രാര്‍ത്ഥന യോഗ്യമാക്കി. ഗഫൂര്‍ പുളിക്കല്‍, മുഹമ്മദ് ഷബീര്‍ മാറഞ്ചേരി ,ജഹ്ഫര്‍ സാദിക്ക് ,മന്‍സൂര്‍ അഹ്‌സനി ,ജാഫര്‍ അലി അരീകൊട്,സൈദലവി ആലിപറമ്പ് ,ജാഫര്‍ അരൂര്‍ എന്നിവര്‍ നെതൃത്വം നല്‍കി ജിദ്ദയുടെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തില്‍ ഉള്ള ദുരിദാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംഘടന നേതൃത്വം നല്‍കുന്നതായി ഭാരവാഹികള്‍ സംയുക്ത പത്രകുറിപ്പില്‍ അറിയിച്ചു


Friday, January 28, 2011

ആര്‍ എസ് സി മഖ്ദൂം അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: എസ് എസ് എഫ് പ്രവാസി ഘടകമായ രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) സഊദി നാഷണല്‍ കമ്മിറ്റി ഏര്‍പ്പെടുത്തിയ മഖ്ദൂം അവാര്‍ഡ് പ്രമുഖ പണ്ഡിതന്‍ തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു.

മത, സാമൂഹ്യ, വിദ്യാഭ്യാസ രംഗത്ത് അനര്‍ഘ സംഭാവനകളര്‍പ്പിച്ച പണ്ഡിതമഹത്തുക്കള്‍ക്കാണ് വര്‍ഷാവര്‍ഷം അവാര്‍ഡ് സമ്മാനിക്കുന്നത്. മത പ്രബോധന രംഗത്തും മദ്‌റസാ പ്രസ്ഥാനം വ്യാപിപ്പിക്കുന്നതിലും തരുവണ അബ്ദുല്ല മുസ്‌ലിയാര്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് ഇത്തവണ അദ്ധേഹത്തെ അവാര്‍ഡിന് തിരെഞ്ഞെടുത്തത്. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് അരീക്കോട് പത്തനാപുരത്ത് നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ അബ്ദുല്ല മുസ്‌ലിയാര്‍ക്ക് സമ്മാനിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് എന്‍ എം സ്വാദിഖ് സഖാഫിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവാര്‍ഡ് ദാന സമ്മേളനം എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. വി അബ്ദുല്‍ ജലീല്‍ സഖാഫി, എന്‍ വി അബ്ദുറസാഖ് സഖാഫി, ശാഫി സഖാഫി, കെ അബ്ദുല്‍ കലാം, വി പി എം ഇസ്ഹാഖ്, എം അബ്ദുല്‍ മജീദ്, തുടങ്ങിയവര്‍ സംസാരിച്ചു.

എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍ നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ മഖ്ദൂം അവാര്‍ഡ് നല്‍കിയത്.