Thursday, December 30, 2010

കുട്ടത്തോണികളുമായി അവര്‍ ബിയ്യം കായലില്‍ വീണ്ടുമെത്തി


പൊന്നാനി: കുട്ടത്തോണിയുമായി പതിവുതെറ്റാതെ മൈസൂര്‍ ഹുമ്പൂരിലെ പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ പൊന്നാനി ബിയ്യം കായലില്‍ വീണ്ടുമെത്തി.
കണ്ണപ്പ, നാഗരാജ് എന്നിവരുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന പത്തംഗ സംഘമാണ് കായലില്‍ കുട്ടതോണികളുമായി മത്സ്യബന്ധനത്തിനെത്തിയത്.
പുലര്‍ച്ചെ അഞ്ചിന് ഇവര്‍ കുട്ടത്തോണികളില്‍ കായലില്‍ വലയിടും. സ്ത്രീകളാണ് വലയിടുന്നത്.
രണ്ട് മണിക്കൂറിന് ശേഷം ഏഴോടെ പുരുഷന്മാര്‍ ഈ വല കായലില്‍നിന്ന് വലിച്ച് കയറ്റും. ഏട്ട, ഞണ്ട്, കായല്‍ മത്സ്യങ്ങള്‍ എന്നിവയാണ് ഇവര്‍ക്ക് ഇവിടെനിന്ന് ലഭിക്കാറുള്ളത്.
എട്ടോടെ കരയില്‍ കയറുന്ന സംഘം അവിടെ വെച്ച് തന്നെ മത്സ്യ വില്‍പനയും നടത്തും. ഞണ്ടിന് കിലോക്ക് 50 ഉം ഏട്ടക്ക് 40ഉം രൂപയാണ് വില.പത്ത് കിലോയിലധികം മത്സ്യം ലഭിക്കുന്നതായി സംഘം പറയുന്നു. നിരവധി പേര്‍ ഇവിടെ മത്സ്യം വാങ്ങാനെത്തുന്നു. ഒരാഴ്ച കൂടി ഇവിടെ തങ്ങുന്ന സംഘം പിന്നീട് കൊച്ചിയിലേക്ക് പോവും.

No comments:

Post a Comment